image

17 March 2024 5:41 AM GMT

Equity

വിദേശ നിക്ഷേപക‍ർ വിപണിയിൽ തിരിച്ചെത്തി, രണ്ടാഴ്ചയിൽ 40,000 കോടിയുടെ നിക്ഷേപം

MyFin Desk

foreign investors are back in the market, investing rs 40,000 cr in two weeks
X

Summary

  • ഈ മാസത്തിൻ്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ വിദേശ സ്ഥാപക നിക്ഷേപക‍ർ 40,710 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
  • ആർബിഐയുടെ നയത്തിലെ മാറ്റം, ശക്തമായ ജിഡിപി വളർച്ച, എന്നിവ നിക്ഷേപ വ‍ദ്ധനവിന് കാരണമായി.
  • ഈ മാസം ഡെറ്റ് മാർക്കറ്റിൽ എഫ്പിഐകൾ 10,383 കോടി രൂപ നിക്ഷേപിച്ചു.



ആഗോള സാമ്പത്തിക രംഗത്തെ പുരോഗതിക്കും ശക്തമായ ആഭ്യന്തര മാക്രോ ഇക്കണോമിക് വീക്ഷണത്തിനും ഇടയിൽ ഈ മാസത്തിൻ്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 40,710 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിദേശ സ്ഥാപക നിക്ഷേപക‍ർ (എഫ്‌പിഐകൾ) ഇന്ത്യൻ വിപണിയിൽ ശക്തമായി തിരിച്ചെത്തി.

ഫെബ്രുവരിയിൽ 1,539 കോടി രൂപയുടെ നിക്ഷേപവും ജനുവരിയിൽ 25,743 കോടി രൂപയുടെ നിക്ഷേപവും മാത്രം ഉണ്ടായ സ്ഥാനത്താണ് ഈ കുതിച്ച് ചാട്ടമെന്നത് ശ്രദ്ധേയമാണ്.

യുഎസിലെ ബോണ്ട് യീൽഡുകളിലെ മാറ്റങ്ങൾക്ക് അനുസരിച്ച് വിദേശ നിക്ഷേപക‍ർ തന്ത്രം മാറ്റുകയാണ്. അതിനാൽ, വിലക്കയറ്റത്തിന് മറുപടിയായി ഇപ്പോൾ യുഎസ് ബോണ്ട് യീൽഡുകളിൽ വീണ്ടും വർധനയുണ്ടായതിനാൽ, ചില ദിവസങ്ങളിൽ അവർ വീണ്ടും വിൽപ്പനക്കാരായി മാറിയേക്കാമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

മാർച്ചിൽ, ഫോറിൻ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) വലിയ വാങ്ങലുകാരായി മാറി, എന്നാൽ ഈ കണക്കിൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ നടപ്പിലാക്കിയ ചില ബൾക്ക് ഡീലുകൾ ഉൾപ്പെടുന്നു, അതിനാൽ ഇത് എഫ്‌പിഐ പ്രവർത്തനത്തിൻ്റെ യഥാർത്ഥ സൂചകമല്ല. എന്നിരുന്നാലും, എഫ്പിഐ നിക്ഷേപത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രവണത തുടരുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

"ആഗോള സാമ്പത്തിക അന്തരീക്ഷത്തിലെ പുരോഗതിയും ഇന്ത്യൻ മാക്രോ-ഇക്കണോമിക് സാഹചര്യവും ഇന്ത്യയെപ്പോലുള്ള ഉയർന്ന വളർച്ചാ കേന്ദ്രീകൃത വിപണികളിൽ നിക്ഷേപിക്കാൻ എഫ്പിഐകളെ പ്രേരിപ്പിച്ചു. കൂടാതെ, വിപണിയിലെ സമീപകാല തിരുത്തൽ വാങ്ങൽ അവസരമൊരുക്കി," മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെൻ്റ് റിസർച്ച് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ മാനേജർ ഹിമാൻഷു ശ്രീവാസ്തവ, റിസർച്ച് പറഞ്ഞു.

2024 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ 25-50 ബേസിസ് പോയിൻറ് നിരക്ക് കുറഞ്ഞ ആർബിഐയുടെ നയത്തിലെ മാറ്റം, ശക്തമായ ജിഡിപി വളർച്ച, എന്നിവ നിക്ഷേപ വ‍ദ്ധനവിന് കാരണമായി.

ഇക്വിറ്റികൾക്ക് പുറമെ, ഈ മാസം (മാർച്ച് 15 വരെ) ഡെറ്റ് മാർക്കറ്റിൽ എഫ്പിഐകൾ 10,383 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത വർഷം ജനുവരി 31 മുതൽ ബ്ലൂംബെർഗ് അതിൻ്റെ എമർജിംഗ് മാർക്കറ്റ് (ഇഎം) ലോക്കൽ കറൻസി ഗവൺമെൻ്റ് ഇൻഡക്സിലും അനുബന്ധ സൂചികകളിലും ഇന്ത്യയുടെ ബോണ്ടുകൾ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചത്.

കൂടാതെ, ജെപി മോർഗൻ സൂചികയിൽ ഇന്ത്യൻ ഗവൺമെൻ്റ് ബോണ്ടുകൾ ചേ‍‌ർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുട‍ർന്ന് എഫ്പിഐകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡെറ്റ് മാർക്കറ്റുകളിലേക്ക് പണം നിക്ഷേപിക്കുന്നുണ്ട്.

ഈ നീക്കം ഇന്ത്യൻ ബോണ്ടുകൾ വിദേശ നിക്ഷേപകർക്ക് കൂടുതൽ പ്രാപ്യമാക്കുകയും രൂപയെ ശക്തിപ്പെടുത്തുകയും അതുവഴി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.